കുട്ടിച്ചാത്തൻ അഥവാ കുട്ടിശാസ്തൻ തെയ്യം.



Stories of Kerala Temple
കുട്ടിച്ചാത്തൻ അഥവാ കുട്ടിശാസ്തൻ തെയ്യം.

ഉത്തര മലബാറിലെ കാവുകളിലും തറവാടുകളിലും ഏറ്റവും കൂടുതൽ കെട്ടിയാടപ്പെടുന്നതും, ഭക്തർക്ക് ഏറ്റവും പ്രിയപ്പെട്ടതുമായ തെയ്യങ്ങളിലൊന്നാണ് കുട്ടിച്ചാത്തൻ അഥവാ കുട്ടിശാസ്തൻ. ശാസ്തപ്പൻ എന്നും ഈ ദേവൻ അറിയപ്പെടുന്നു. കുട്ടികളുടെ നിഷ്കളങ്കതയും എന്നാൽ അതിമാനുഷികമായ ശക്തിയും ഒത്തുചേർന്ന ഒരു ദേവതാ സങ്കൽപ്പമാണിത്. ദുരിതങ്ങൾ അകറ്റാനും, ശത്രുദോഷം മാറ്റാനും, കുടുംബത്തിൽ ഐശ്വര്യം നിറയ്ക്കാനും ഭക്തർ കുട്ടിച്ചാത്തനെ ആശ്രയിക്കുന്നു. വണ്ണാൻ സമുദായക്കാരാണ് ഈ തെയ്യം കെട്ടിയാടുന്നത്.



ഉത്തരകേരളത്തിൽ കെട്ടിയാടുന്ന ഒരു തെയ്യക്കോലമാണ് കുട്ടിച്ചാത്തൻ തെയ്യം അഥവാ കുട്ടിശാസ്തൻ തെയ്യം. പതിനെട്ടു ബ്രാഹ്മണ കുടുംബക്കാർ ആരാധിച്ചു പോരുന്ന മന്ത്രമൂർത്തിയാണ്‌ കുട്ടിച്ചാത്തൻ. മാന്ത്രികത്വമുള്ള കുട്ടിച്ചാത്തന്മാരിൽ പ്രാധാന്യമുള്ളവ കരിങ്കുട്ടി, പൂക്കുട്ടി, തീക്കുട്ടി, പറക്കുട്ടി, ഉച്ചക്കുട്ടി എന്നീ കുട്ടിച്ചാത്തന്മാരാണ്‌. ബ്രാഹ്മണേതര കുടുംബങ്ങളും ഈ തെയ്യങ്ങളെ ആരാധിച്ചു വരുന്നുണ്ട്. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിനടുത്തുള്ള ഒരു മന്ത്രതന്ത്ര ബ്രാഹ്മണകുടുംബമാണ്‌ കാളകാട്ട് ഇല്ലം.  കാളകാട്ട് തന്ത്രിയുമായി ബന്ധപ്പെട്ട തെയ്യമാണ്‌ കുട്ടിച്ചാത്തൻ. ഈ തെയ്യത്തെ കാളകാട്ട് കുട്ടിച്ചാത്തൻ എന്നും വിളിക്കാറുണ്ട്.

ഐതിഹ്യം

ശിവനും പാർവ്വതിയും വള്ളുവനും വള്ളുവത്തിയുമായി വേഷം മാറിയപ്പോൾ അവർക്കുണ്ടായ പുത്രനാണ്‌ കുട്ടിച്ചാത്തൻ. 
മക്കളില്ലാത്ത കാളകാട്ടില്ലത്തെ നമ്പൂതിരിക്ക് ദൈവദത്തമായി ഈ കുട്ടിച്ചാത്തനെ മകനായി ലഭിച്ചു. 
അതോടെ കാളകാട്ടില്ലത്തെത്തിയ കുട്ടിച്ചാത്തൻ ബ്രാഹ്മണാചാരങ്ങൾക്ക് വിരുദ്ധമായ ശീലങ്ങൾ അനുവർത്തിക്കാൻ തുടങ്ങി.
പഠിപ്പിൽ അസാമാന്യമായ ബുദ്ധി പ്രകടിപ്പിച്ചെങ്കിലും ഗുരുവിനെ അനുസരിക്കാൻ തയ്യാറായില്ല. 
തന്നെ അനുസരിക്കാതിരുന്ന ഗുരുനാഥൻ കുട്ടിച്ചാത്തനെ ശാസിക്കുകയും അടിക്കുകയും ചെയ്തു. 
ചാത്തൻ ഗുരുവിനെ വെട്ടിക്കൊന്ന് പഠിപ്പുമതിയാക്കി സ്ഥലം വിട്ടു.
തുടർന്ന് കാളകാട്ടില്ലത്തെ കന്നുകാലികളെ മേയ്ക്കുന്ന ചാത്തൻ ഒരു കാളയെ അറുത്ത് ചോരകുടിച്ചു. 
നമ്പൂതിരി കോപാകുലനായി ചാത്തനെ ശിക്ഷിച്ചു. 
ഇത് ഇല്ലത്തെ അമ്മയുടെ ഏഷണി നിമിത്തമാണെന്ന് വിചാരിച്ച ചാത്തൻ അമ്മയുടെ മാറിലേക്ക് കല്ലെറിഞ്ഞു. 
ഇതിൽ രോഷാകുലനായ നമ്പൂതിരി ചാത്തനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചു.
പക്ഷെ ചാത്തൻ ചത്തില്ല. 
വാശി കൂടിയ നമ്പൂതിരി ബ്രഹ്മണരെ വരുത്തി ഹോമകുണ്ഡം തിർത്തു. 
വീണ്ടും ചാത്തനെ വെട്ടി 390 കഷ്ണങ്ങളാക്കി 21 ഹോമകുണ്ഡങ്ങളിൽ ഹോമിച്ചു. 
ഈ ഹോമകുണ്ഡങ്ങളിൽ നിന്ന് അനേകം ചാത്തന്മാരുണ്ടായി. അഗ്നിനൃത്തം വെച്ച് ചാത്തൻ കാളകാട്ടില്ലവും, സമീപത്തെ ബ്രാഹ്മണ ഇല്ലങ്ങളും ചുട്ടുകരിച്ചു.

ഉപദ്രവകാരിയായി നാട്ടിൽ നടന്ന ചാത്തനെ അടക്കാൻ, കോലം കെട്ടി പൂജിക്കാൻ തീരുമാനിച്ചു. 
അങ്ങനെ കുട്ടിച്ചാത്തനെ തെയ്യമാക്കി ആരാധിച്ചു വരാൻ തുടങ്ങി. 

മറ്റൊരു ഐതിഹ്യം

കാളകാട്ട് ഇല്ലം അടിച്ചുവാരിയിരുന്ന പുലയ സ്ത്രീയിൽ നമ്പൂതിരിക്ക് പിറന്ന കുട്ടിയാണ് കുട്ടിച്ചാത്തൻ.
നാണക്കടു ഭയന്ന് ഗർഭിണിയായ പുലയ സ്ത്രീയെ കല്ലറയിൽ പൂട്ടിയിടുകയും പ്രസവത്തിനു ശേഷം കുട്ടിയെ മാത്രം രഹസ്യമായി കല്ലറയിൽ വളർത്തുകയുമാണുണ്ടായത്. 
കുട്ടി വളർന്നുവരവേ കല്ലറക്കകത്തു നിന്നും അരിയും നെല്ലും പാവങ്ങളായ കീഴ്ജാതിക്കാർക്ക് മോഷ്ടിച്ച് കൊടുത്തതായും കഥകളുണ്ട്.

പേരിനു പിന്നിൽ

കുട്ടി ഉന്നതകുലജാതരേയു ചാത്തൻ താഴ്ന്ന ജാതിക്കാരേയും സുചിപ്പക്കുന്ന രീതിയലാണത്രേ കുട്ടിച്ചാത്തനെന്ന പേരു തന്നെ സിദ്ധിച്ചത്. 
തോറ്റം പാട്ടിൽത്തന്നെ ഇതൊക്കെ വ്യക്തമാണ്.




വേഷവിധാനവും സ്വഭാവവും

മറ്റ് തെയ്യങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ വേഷവിധാനവും പെരുമാറ്റ രീതിയുമാണ് കുട്ടിച്ചാത്തൻ തെയ്യത്തിനുള്ളത്.

  • മുഖത്തെഴുത്ത്: കടും ചുവപ്പ് നിറത്തിലുള്ള വലിയ മുഖത്തെഴുത്താണ് ഈ തെയ്യത്തിനുള്ളത്. ഇതിൽ കറുത്ത പുള്ളികളും വരകളും കാണാം. ഇത് തീക്കുണ്ടത്തിൽ നിന്നും ഉയിർത്തെഴുന്നേറ്റതിനെ സൂചിപ്പിക്കുന്നു.

  • കിരീടം: വലിയ തിരുമുടിയോ ആയുധങ്ങളോ ഈ തെയ്യത്തിനില്ല. പകരം തലയിൽ വട്ടത്തിലുള്ള ചെറിയ ഒരു മുടിയാണ് (പൂക്കട്ടി മുടി) അണിയുക. ദേഹമാസകലം കുരുത്തോല കൊണ്ടുള്ള ചമയങ്ങൾ ഉണ്ടാകും.

  • സ്വഭാവം: ഒരു കുട്ടിയുടെ കുറുമ്പും ശാഠ്യങ്ങളുമാണ് തെയ്യത്തിന്റെ ഉരിയാട്ടത്തിലും പ്രവൃത്തികളിലും കാണാൻ കഴിയുക. ഭക്തരോട് തമാശകൾ പറയുകയും, എന്നാൽ അവരുടെ സങ്കടങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കുകയും ചെയ്യുന്നു. കള്ളും വറുത്ത പൊടിയും മീനുമൊക്കെയാണ് ഈ തെയ്യത്തിന് നിവേദ്യമായി നൽകുന്നത്.

 

തോറ്റം പാട്ടിലെ വർണ്ണനകൾ (കല്ലറ ഭേദിച്ച കുട്ടിശാസ്തൻ)

കുട്ടിച്ചാത്തൻ്റെ ജനനവും, കാളക്കാട്ട് ഇല്ലത്തെ നമ്പൂതിരിമാരുടെ വധശ്രമങ്ങളെ അതിജീവിച്ച് അവൻ പുറത്തുവന്നതുമായ സംഭവങ്ങൾ തോറ്റം പാട്ടുകളിൽ അതിഗംഭീരമായി വർണ്ണിച്ചിട്ടുണ്ട്. ശാസ്തപ്പനെ നമ്പൂതിരിമാർ ഒരു കല്ലറയിൽ അടച്ചു പൂട്ടിയെങ്കിലും, തന്റെ ദിവ്യശക്തിയാൽ അത് തകർത്ത് അവൻ പുറത്തുവന്നതിനെക്കുറിച്ചുള്ള തോറ്റം പാട്ടിലെ പ്രശസ്തമായ വരികൾ താഴെ പറയുന്നവയാണ്:

 

"കല്ലറ പൂട്ടി അതിന്മേൽ മണ്ടറ പൂട്ടി

കരിങ്കല്ല് കൊണ്ട് പഴുതടച്ചു മൂടി വെച്ചേടം

കല്ലറയും മണ്ടറയും പൊട്ടിപ്പൊളിഞ്ഞ്

പുറത്തുവന്നു കുട്ടിശാസ്തൻ..."

 

തോറ്റം  അർത്ഥവും പൊരുളും: കാളക്കാട്ട് ഇല്ലത്തെ നമ്പൂതിരിമാർ ശാസ്തപ്പന്റെ വികൃതികൾ സഹിക്കവയ്യാതെ, അവനെ ഒരു കല്ലറയിലാക്കി പൂട്ടി, അതിന് മുകളിൽ മറ്റൊരു വലിയ കല്ലറ (മണ്ടറ) പണിത്, കരിങ്കല്ല് കൊണ്ട് യാതൊരു പഴുതുമില്ലാതെ അടച്ചുമൂടി. എന്നാൽ തന്റെ ഈശ്വര ചൈതന്യത്താൽ ആ കല്ലറയും മണ്ടറയും നിഷ്പ്രയാസം പൊട്ടിച്ചെറിഞ്ഞ് കുട്ടിശാസ്തൻ (കുട്ടിച്ചാത്തൻ) പുറത്തുവന്നു എന്നാണ് ഈ വരികൾ അർത്ഥമാക്കുന്നത്.

 

പിന്നീട് ശാസ്തപ്പനെ വെട്ടിനുറുക്കി തീക്കുണ്ടത്തിൽ എറിഞ്ഞിട്ടും, അതിൽ നിന്നും 390 അംശരൂപങ്ങളായി അവൻ ഉയിർത്തെഴുന്നേൽക്കുന്നതും തോറ്റം പാട്ടിൽ വാഴ്ത്തിപ്പാടുന്നുണ്ട്. ഈ തോറ്റം പാടുമ്പോഴാണ് തെയ്യത്തിന് ഉറഞ്ഞുതുള്ളാനുള്ള ആവേശം ലഭിക്കുന്നതും, ഭക്തർക്ക് കുട്ടിച്ചാത്തൻ്റെ അപാരമായ ശക്തിയിലുള്ള വിശ്വാസം വർദ്ധിക്കുന്നതും.


theyyam calender update soon .... | kerala temple info



WhatsAppShare
Share
Top